ലാപുടയുടെ മൃഗശാല

“മൃഗശാല”
കവിത ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന ജീവിതാനുഭവമായി മാറുന്നത് ഇങ്ങനെയാണെന്ന്, ആശ്ചര്യത്തോടെ ഓര്‍ത്തുപോകുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമായി മാത്രമേ കിട്ടാറുള്ളു.
’ലാപുട’ വീണ്ടും വിസ്മയമാകുന്നു.
കവി കാലത്തിന്റെ കണ്ണാടിയാണ്, ’ലാപുട’ കവികളുടെ കണ്ണാടിയും.

ഈ വിജയദശമി ദിനത്തില്‍ വിനോദിന്  കൂടുതല്‍ കവിതകള്‍ ആശംസിക്കട്ടെ.
 
21-10-2007

ലാപുട: വഴുക്ക്

ലാപുട: വഴുക്ക്

മഞ്ഞുമലയുടെ അടരുകള്‍ പരസ്പരം നോവിക്കാതെ വഴുതി നീങ്ങുന്നതുപോലെ, ഒരു കവിതയിലൂടെ, കാവ്യാനുഭവത്തിലൂടെ കടന്നു പോകുവാന്‍ ഇന്നവസരം കിട്ടി. ’ലാപുട’ എനിക്കൊരു വായനാ വിസ്മയമായിരുന്നു.

നിമീലിതനേത്രങ്ങള്‍ക്കുള്ളീല്‍ സ്വപ്നങ്ങളില്‍ നിന്നു സ്വപ്നങ്ങളിലേക്കു വഴുതി നീങ്ങുന്ന കണ്മണിയെ നിര്‍ന്നിമേഷനായി നോക്കിയിരിക്കുമ്പോള്‍ ഓരോരോ വഴുക്കലിനുമിടയില്‍ കവിതകള്‍ പിറവിയെടുത്തുകൊണ്ടേയിരിക്കുന്നു. അവയാണ് ജീവിതാനുഭവങ്ങളിലൂടെ വഴുതിയൊഴുകി പലതരത്തിലുള്ള കാവ്യപ്രവാഹങ്ങളായിത്തീരുന്നത്. സര്‍ഗ്ഗധനനായ ഓരോ കവിയും ഓരോ കാവ്യപ്രവാഹമാണ്. അങ്ങനെയൊരു പ്രവാഹമായി ലാപുട നമ്മുടെയുള്ളിലേക്കൊഴുകിയെത്തുമ്പോള്‍ അതിലാറാടി രസിക്കാനല്ലാതെ കരയിലിരുന്ന് കല്ലെടുത്തെറിയാന്‍ ഏതു സഹൃദയനാണ് കഴിയുക !

“കാഴ്ചയുടെ വരമ്പില്‍ നിന്ന്
നമ്മുടേതല്ലാത്ത [...]