വിഷുക്കണി

വിഷുപ്പുലരിയില്‍ വിളിച്ചുണര്‍ത്തുവാ-
നുഷസ്സുപോലെ നീ കുളിച്ചണയവെ
മല,മടിയില്‍ നിന്നൊരു കുളിര്‍തെന്നല്‍
അലയിളക്കി വന്നൊരുക്കിയെന്‍ മനം
“ഇതു പഴംകഥ”-യെനിക്കറിയില്ലെ-
ന്നതും കൂടി നിനക്കിനിയുരച്ചിടാം.

നിലവിളക്കുകളെരിയും വേദിയില്‍
‍നിലവിളികള്‍തന്‍ മരണഭേരിയും
നിലവറയ്ക്കകത്തമര്‍ന്ന തേങ്ങലും
നിലതെറ്റിപ്പിടഞ്ഞിമ നനയ്ക്കവെ
ചിരം സമാശ്വാസം കലര്‍ന്ന പുഞ്ചിരി-
ത്തിരകളായെന്നില്‍ കലമ്പിയാര്‍ത്തു നീ
വിരിഞ്ഞുലഞ്ഞു പൊന്‍കണിയൊരുക്കി നീ-
യരികിലങ്ങനെ,യണഞ്ഞിരിക്കവെ
മല മുകളിലുണ്ടൊരു ചിരിയുടെ
മലരണി മുകിലുരുമ്മി നില്‍ക്കുന്നു.
‘ഇതും പഴംകഥ” പകലൊടുങ്ങിപോല്‍
പുതു പുല്‍നാമ്പിലും പക പുകയുന്നൂ
ശിരസ്സിലിപ്പൊഴും ചുടുനിണവുമാ-
യിരയും തേടി വന്നടുക്കും ശത്രുവെ-
ത്തടുക്കുവാനെന്റെ,യൊടുക്കത്തെ,
യസ്ത്രംകടമെടുത്തു നീ, തൊടുക്കെന്നെന്നിലും..
മരിച്ചുവോ ശത്രു, പഴംകഥകളും
സ്മരിച്ചു ഞാനെന്റെ മിഴിയടച്ചിടാം..

20-5-1988

2 Responses

  1. നല്ല കവിത… ഇനിയും എഴുതൂ…..

  2. അധികം റിപ്ലൈസ് കാണാത്ത ഈ ബ്ലോഗില്‍ ഞാന്‍ കവിത കണ്ടു

Leave a Reply